മലയാളി മനസ്സുകളുടെ മുന്തിരിത്തോപ്പിൽ കയറിക്കൂടിയ വെള്ളാരം കണ്ണുള്ള പെൺകുട്ടിയായിരുന്നു നടി ശാരി. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ശാരി സ്വന്തമാക്കിയത് അനേകം നല്ല കഥാപാത്രങ്ങളെ ആയിരുന്നു.7 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ തുടങ്ങുകയാണ് നടി. ജനഗണമന എന്ന ചിത്രത്തിലൂടെയാണ് താരം എന്ന ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവ് ആരാധകരെല്ലാം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചിത്രത്തിൽ വളരെ ബോൾഡ് ആയ ഒരു അധ്യാപികയുടെ വേഷത്തിലാണ് താരം എത്തുന്നത് .ഇത്രയും കാലത്തെ ഇടവേള എന്തിനായിരുന്നു എന്ന് ശാരി അഭിമുഖത്തിലൂടെ ഇപ്പോൾ തുറന്നുപറയുകയാണ് .
മകൾകല്യാണിയുടെ പഠനത്തിന് വേണ്ടിയാണ് ബ്രേക്ക് എടുത്തത്. പഠനം കഴിഞ്ഞതിനുശേഷം താൻ കരിയർ നോക്കുകയാണെന്ന് വ്യക്തമാക്കി. മലയാളത്തിൻറെ അതുല്യ സംവിധായകൻ പത്മരാജനെക്കുറിച്ച് ഒരു താരം അഭിമുഖത്തിലൂടെ വാചാലയായി. പത്മരാജൻ തന്നെ ആദ്യചിത്രത്തിലൂടെ വിളിച്ചത് തൻറെ കണ്ണുകൾ കണ്ട് ആകർഷിച്ചിട്ട് ആയിരുന്നു, മുഖത്തെ ഭാവങ്ങൾ ജനങ്ങളിലേക്ക് കണ്ണുകളിലൂടെ എളുപ്പം എത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്മരാജനെ ഓർക്കാത്ത ഒരു ദിവസം പോലും തൻറെ ജീവിതത്തിൽ ഇല്ല,
ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ ക്ലൈമാക്സ് നെക്കുറിച്ച് ഒരു താരം അഭിമുഖത്തിലൂടെ പറഞ്ഞു, ആ ചിത്രം ഇന്നാണെങ്കിൽ മറ്റൊന്നാകുമായിരുന്നു ക്ലൈമാക്സ് എന്ന ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം അതെ എന്നായിരുന്നു. ഇന്നാണ് ആ ചിത്രം നിർമ്മിക്കുന്നത് എങ്കിൽ ക്ലൈമാക്സ് ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്നും ഇന്നത്തെ സമൂഹം കുറേക്കൂടി മാറിയിട്ടുണ്ട് എന്നും താരം തുറന്നുപറഞ്ഞു.
കൂടാതെ തിരിച്ചുവരവ് നടൻ പൃഥ്വിരാജിന്റെ കൂടെ ആയതുകൊണ്ട് നടനെക്കുറിച്ച് താരം അഭിപ്രായം പറഞ്ഞു ,ചോക്ലേറ്റ് എന്ന ചിത്രത്തിലായിരുന്നു പൃഥ്വിരാജിന്റെ കൂടെ ആദ്യം അഭിനയിച്ചത്, അന്നത്തെ ചോക്ലേറ്റ് ബോയി ഇന്ന് ശക്തമായ കഥാപാത്രങ്ങളെ വളരെ എളുപ്പത്തിൽ ചെയ്യുന്നത് കാണുമ്പോൾ തനിക്ക് അഭിമാനം തോന്നാറുണ്ട്. പൃഥ്വിരാജ് ഇഷ്ടപ്പെട്ട നടനാണെന്നും ശാരി വ്യക്തമാക്കി