2017ലെ കേരളം കണ്ട സെൻസേഷണൽ കേസുകളിൽ ഒന്നായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. കേസുമായി ബന്ധപ്പെട്ട് ജനപ്രിയ നടൻ ദിലീപിന്റെ അറസ്റ്റ് തുടർന്നുള്ള വിചാരണയും ഒക്കെ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു .നിലവിലുള്ള രണ്ട് കേസുകളിൽ പ്രതിയായ നടൻ ദിലീപ് തനിക്കെതിരായ ക്രിമിനൽ ഗൂഢാലോചനയുടെ പേരിൽ എഫ്‌ഐആർ റദ്ദാക്കണമെന്നും അല്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ കണ്ടിരുന്നു പക്ഷേ
എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഏപ്രിൽ 19 ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി.
നിലവിലുള്ള കേസ് സിബിഐക്ക് വിടണമെന്നും ഒന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആയിരുന്നു ദിലീപ് ആവശ്യം രണ്ട് അപേക്ഷകളും ആണ് കോടതി നിലവിൽ തള്ളിയിരിക്കുന്നത് .കൂടാതെ കേസ് തുടരുമെന്നും അറിയിച്ചു. നിലവിൽ ദിലീപ് ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതി യായും നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയുമാണ്.സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ശബ്ദരേഖകളുടെയും വെളിപ്പെടുത്തലുകളുടെയും പുറത്തുവന്നതോടെയാണ് ദിലീപിന് മേൽ കൂടുതൽ ആരോപണങ്ങൾ ശക്തമായത്.
പിന്നാലെ കാവ്യാമാധവനെയും അധികൃതർ ചോദ്യം ചെയ്തിരുന്നു ,അതിനിടയ്ക്ക് ദിലീപിനെ സഹോദരന്റെ ശബ്ദരേഖ സത്യമാണോ എന്ന് ഉറപ്പു വരുത്താൻ നടി മഞ്ജുവാര്യരെയും അധികൃതർ സമീപിച്ചിരുന്നു.
Recent Comments