കോവിഡ് മഹാമാരിക്ക് ശേഷം മലയാളികൾ കാണാൻ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും മലയാളത്തിലെ ഒരുപിടി നല്ല താരങ്ങളും അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ ഇടംനേടിയ ഒന്നായിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം കയ്യടികൾക്ക് ഒപ്പം തന്നെ നിരവധി വിമർശനങ്ങളും വന്നിരുന്നു. ചിത്രത്തിൽ ഏറ്റവുമധികം ചർച്ചയ്ക്ക് വഴിവച്ച ഒരു രംഗമായിരുന്നു നായിക നായകൻമാർബണ്‍ പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്ന സീൻ.
ഈ രംഗത്തിന് എതിരെ സോഷ്യൽ മീഡിയയിൽ തീവ്രഹിന്ദുത്വ പേജുകളിൽ നിരവധി വിദ്വേഷ പ്രചരണങ്ങളും ചിത്രം പുറത്തിറങ്ങിയ സമയത്ത് ആരംഭിച്ചിരുന്നു. ഈ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. ബീഫ് രാഷ്ട്രീയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഹൃദയത്തിലെ വീണ്ടും ഒരു രംഗം കൂടി വിവാദമാകുകയാണ്.
ഫെയ്സ്ബുക്കിൽ രാകേഷ് തിയ്യന്‍ എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇപ്പോൾ പ്രചരിക്കുന്നത്. നായികയും ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബീഫ് കഴിക്കുന്ന രംഗമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതിനുമുൻപും ചിത്രത്തിലെ ഗോമാതാവ് ടീ സ്റ്റാളിലെ രംഗവും ചർച്ചയ്ക്ക് വഴിവച്ചിരുന്നു,
അതുപോലെതന്നെ പ്രണയ ദിനത്തിൽ മറൈൻഡ്രൈവിൽ വച്ച് യുവതി യുവാക്കളെ ഹിന്ദുത്വ പ്രവർത്തകർ വടി ഉപയോഗിച്ച് തല്ലുന്ന ഒരു സീനും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും നോർത്തിന്ത്യയിലും ഇതേസംഭവം നേരത്തെ നടന്നിട്ടുള്ളതുകൊണ്ടുതന്നെ വിനീത് ശ്രീനിവാസൻ ഇത് പുനരാവിഷ്കരിച്ചത് ചിലരെ ചൊടിപ്പിച്ചിരുന്നു.