രണ്ടായിരത്തിലധികം സിനിമകൾ, 45 വർഷത്തെ പ്രവൃത്തിപരിചയം മലയാള സിനിമയിലെ പ്രമുഖ നായികമാർക്കെല്ലാം ശബ്ദം നൽകിക്കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ശ്രീജ. അഭിനേത്രിയയും ഡബ്ബിങ് ആർട്ടിസ്റ്റായും താരത്തെ മലയാളികൾക്ക് വളരെ പരിചിതമാണ്. ബേബി ശാലിനി മുതൽ കാവ്യാ മാധവൻ തുടങ്ങി നിരവധി താരങ്ങൾക്ക് ശബ്ദം നൽകിക്കൊണ്ട് ശ്രീജ മലയാളത്തിൽ നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതിനോടകം ആറ് ഭാഷകളിലായി താരം പ്രവർത്തിച്ചു, മകൾ രവീണയും ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റാണ്. തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നയൻതാരയ്ക്ക് ശബ്ദം നൽകുന്നതും രവീണ തന്നെയാണ്. നയൻതാരയുടെ മലയാളത്തിലെ ഭാസ്ക്കർ ദ് റാസ് കൽ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. അന്നുണ്ടായിരുന്ന അനുഭവത്തെക്കുറിച്ച് അമ്മയും മകളും ഇപ്പോൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.
മമ്മൂട്ടി കേന്ദ്രകഥാപാത്രമായ എത്തി നയൻതാര നായികയായ ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിൽ നയൻതാരയ്ക് ആദ്യം ശബ്ദം നൽകാൻ വന്നത് ശ്രീജ ആയിരുന്നു, പക്ഷേ നയൻതാരയുടെ ലുക്ക് ‘കഥാപാത്രവും എല്ലാം കണ്ടപ്പോൾ തന്റെ ശബ്ദത്തേക്കാൾ അനുയോജ്യമായത് മകൾ ആണെന്ന് തോന്നി. അങ്ങനെ സംവിധായകനുമായി സംസാരിക്കുകയും അങ്ങനെയാണ് നയൻതാരയ്ക്ക് രവീണ ആദ്യമായി ശബ്ദം നൽകിയതെന്നും ശ്രീജ പറഞ്ഞു. ചിത്രത്തിലെ ഡബ്ബിംഗ് ഉത്തരവാദിത്തം പൂർണ്ണമായി തന്നെ ഏൽപ്പിക്കുകയായിരുന്നു, ആദ്യത്തെ അനുഭവം വളരെയധികം മികച്ചതായിരുന്നു എന്നും ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ഒരു കറക്ഷൻ മാത്രമേ പറഞ്ഞുള്ളൂ എന്നും പിന്നീടങ്ങോട്ട് നയൻതാരയുടെ ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു എന്നും താരം പറഞ്ഞു.
നിരവധി ചിത്രങ്ങളിൽ തന്നെ നയൻതാര തന്നെ റെക്കമെന്റ് ചെയ്യുകയായിരുന്നു എന്നും പരസ്യചിത്രങ്ങളിലും അതുപോലെ അന്യഭാഷാ ചിത്രങ്ങളിൽ നയൻതാരയുടെ ശബ്ദം നൽകി ശ്രദ്ധ നേടുകയാണ് എന്നും ആരാധകർ തന്നെ അംഗീകരിച്ചു എന്നു പറഞ്ഞു.
Recent Comments