സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇന്ദ്രൻസും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രമായി വിജയ് ബാബു നിർമ്മിച്ച ഹോ’മിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
ഹോം കാണാതെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഒരാൾ കുറ്റം ചെയ്താൽ കുടുംബത്തിലെ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു , നിര്‍മ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിത്തുടര്‍ന്നാണ് ചിത്രം തഴഞ്ഞതെങ്കില്‍ അത് തെറ്റായ കാര്യമാണെന്നും നിരവധിപേർ ചൂണ്ടിക്കാണിച്ചിരുന്നു, ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സ.
ഹോം സിനിമ നിമയുടെ നിര്‍മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നത് ,അങ്ങനെ ഒരു വിവാദം സിനിമ അവാർഡ് നിർണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു ,വളരെ നന്നായി ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത് ,ബിജുമേനോനും ജോജു ജോർജും അസാധ്യ പ്രകടനങ്ങളാണ് ചിത്രങ്ങളിൽ കാഴ്ചവച്ചത്, അതുകൊണ്ടുതന്നെയാണ് അവർക്ക് രണ്ടുപേർക്കും അവാർഡ് നൽകിയത് എന്നും മിര്‍സ പറഞ്ഞു.
Recent Comments