കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ആയി ബന്ധപ്പെട്ട് നടനും നിർമാതാവുമായ വിജയ്ബാബു കോടതിയിൽ ഉപ ഹർജി രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് .
ബലാൽസംഗം ചെയ്യപ്പെട്ട നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഹൈക്കോടതിക്ക് കൈമാറുകയും വിശദ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ‘2018 മുതൽ നടിയെ നേരിട്ട് പരിചയം ഉണ്ട് പലതവണ അവർ പണം കടം വാങ്ങിയിട്ടുണ്ട് അതുപോലെ സിനിമയിലെ അവസരങ്ങൾക്ക്നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട് . പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസത്തിന് ശേഷവും തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനികിൽ എത്തി ഭാര്യയുമായി സംസാരിച്ചുവെന്നും വിജയ് ബാബു ഹർജി യിലൂടെ കൂട്ടിച്ചേർത്തു ..
ഏപ്രിൽ 14 ന് തന്റെ ഫ്ലാറ്റില്‍ വച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു പറയുന്നുണ്ട്. പുതിയ ചിത്രത്തിൽ നായിക ആകാത്തത് തുടർന്നുള്ള ദേഷ്യമാണ് ഇത്തരത്തിലുള്ള കള്ളക്കേസിൽ കുടുക്കിയത് എന്നും വിജയ് ബാബു പറയുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ വിമാനത്താവളത്തിൽ നിന്നു തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട് എന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ ഹർജി പരിഗണിക്കണമെന്നും താരം കോടതിയോട് അപേക്ഷിച്ചു.
Recent Comments