യുവനടിയുടെ പീഡനകേസ് നിർമാതാവും നടനുമായ വിജയ് ബാബു കൂടുതൽ കുരുക്ക് കളിലേക്കും ഇറങ്ങുകയാണ്. താരം വിദേശത്തേക്ക് കടന്നതായി പുതിയ വിവരം ലഭിച്ചിരുന്നു, കീഴടങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്, മാത്രമല്ല താരത്തിന് പാസ്പോർട്ട് റദ്ദാക്കാൻ നിലവിൽ ഉത്തരവിട്ടിട്ടുണ്ട്, കഴിഞ്ഞദിവസം മറ്റൊരു യുവതി സമാന സംഭവം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിനെ തുടർന്ന് ഡബ്ല്യുസിസി വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഢന പരാതി ഉയർത്തി, വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത് എന്ന ചോദ്യമാണ് ഡബ്ല്യുസിസി ഉന്നയിച്ചിരിക്കുന്നത്.
പൂർണരൂപം വായിക്കാം:
പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഢന പരാതി ഉയർത്തി, വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്?
തനിക്കെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്.സുപ്രീം കോടതിയുടെ ലൈംഗിക പീഡനത്തിന്റെ നിർവ്വചനത്തിൽ സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിൽ നടത്തുന്ന ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും ഉൾപ്പെടും. ഇത്തരത്തിൽ സോഷ്യൽ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴിൽ ശിക്ഷാർഹമാണ്.
നിശ്ശബ്ദത മുറിച്ച്സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.
Recent Comments