ബിഗ് ബി കഴിഞ്ഞ് 15 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച് ചിത്രമായിരുന്നു ഭീഷ്മപർവ്വം. നീണ്ട ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ ഉത്സവമായിരുന്നു. ആക്ഷനും പ്രണയവും ഡ്രാമയും എല്ലാം ഒത്തു കംപ്ലീറ്റ് എന്റർടെയിനർ ആയ ഭീഷ്മപര്വ്വം മലയാളക്കര ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒട്ടേറെ മാറ്റങ്ങൾക്കാണ് വിധേയമായത്. ഭീഷ്മപർവ്വതിലും ഈ മാറ്റങ്ങൾ പ്രകടമായി പ്രേക്ഷകർ കാണുകയും ചെയ്തു
ഇരുവരും ഒരുമിച്ച് എത്തുന്ന ബിഗ്ബിയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ ഒക്കെ കോവിഡിന്റെ വരവ് ചിത്രത്തെ ബാധിച്ചിരുന്നു. 2കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് താൻ ഭീഷ്മപര്വ്വം പൂർത്തിയാക്കിയത് എന്നും ഓരോ സിനിമകളിലും അല്പം വിശ്രമിച്ച ശേഷം മാത്രമേ അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കാറ് ഉള്ളൂ എന്ന് അമൽ നീരദ് ഒരു അഭിമുഖത്തിലൂടെ പറയുകയാണ്. മാത്രമല്ല ചിത്രങ്ങൾക്ക് കാസ്റ്റിങ് ഡയറക്ടർ ഉണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും നൽകി.
തൻറെ സിനിമകൾക്ക് ഒരിക്കലും കാസ്റ്റിംഗ് ഡയറക്ടർ ഉണ്ടാകാറില്ല ,താൻ തന്നെയാണ് ജോലി ചെയ്യുന്നത് , ആ ജോലി വിട്ടുനൽകാൻ തനിക്ക് താൽപര്യമില്ല, ഓരോ കഥാപാത്രത്തെയും രൂപവും മാനറിസങ്ങളും ഒക്കെ ആദ്യമേ തന്റെ മനസ്സിൽ ആണ് ഉണ്ടാവുക, അതിനുപറ്റിയ വരെ ആണ് ഏൽപ്പിക്കാറ്. ഇതുവരെയുള്ള സിനിമ ജീവിതത്തിൽ ഒരുപാട് പേർക്ക് ഞാൻ കാരണം ബ്രേക്ക് നൽകാൻ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്, ആർക്കും അവസരം നൽകാനായി താൻ ഒന്നും ചെയ്തിട്ടില്ല, അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കുക മാത്രമാണ് അവർ ചെയ്തത് താൻ ഒരു നിമിത്തമായി എന്നു മാത്രം എന്നാണ് അമൽ നീരദ് പറയുന്നത്.
Recent Comments