മലയാള സിനിമയുടെ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 72 വയസായിരുന്നു. മലയാളം സിനിമ ലോകം താരത്തിന് അന്ത്യാഞ്ജലികളുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ് . അഗ്നിശോഭയോടെ തിളങ്ങിനിന്ന, മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് രൂപംകൊടുത്ത അതുല്യകലാകാരന് മലയാള സിനിമയിലെ പ്രമുഖ രൊക്കെ ആദരാഞ്ജലി അർപ്പിച്ചു കഴിഞ്ഞു.
വർഷങ്ങളായി അദ്ദേഹം സിനിമയുടെ തിരക്കിൽ നിന്നും വിട്ടുനിൽക്കുകയാണ്, ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത് .ഏ റെക്കാലമായി ആശുപത്രിയിൽ കിടക്കുകയായിരുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം ചികിത്സയിലായിരുന്നു.
ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചിരുന്നു .ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിൻറെ മരണവാർത്ത ബന്ധുക്കൾ പുറത്തുവിട്ടത്. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. ഇന്ന് ആശുപത്രിയിൽ തന്നെ മൃതദേഹം സൂക്ഷിക്കണമെന്നും ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ കൾച്ചറൽ സെന്ററിലും പൊതുദർശനത്തിന് വെക്കും എന്നും ബന്ധുക്കൾ അറിയിച്ചു. തുടർന്ന് മരടിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്കാര നടത്തുക എന്നതാണ് നിലവിലെ പുതിയ വിവരം. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ.
Recent Comments